Monday, October 27, 2014

ഒരു വികൃതിപയ്യൻ

ഉറങ്ങിക്കിടക്കുന്നു എന്റെയുള്ളിൽ
വികൃതിപയ്യനാം മറ്റൊരുവൻ
മറുരൂപമാണവനെന്റെയെല്ലാ 
വിരുദ്ധ ചിന്തയും പുലർത്തിടുന്നു
മഴകൊണ്ട്‌ മുറ്റത്തെക്കോടുന്നവൻ
അമ്മയെ എപ്പോഴും കുഴപ്പിക്കുന്നു
ഒഴുകുന്ന വെള്ളത്തെ കെട്ടിനിർത്തി
അണക്കെട്ടിൻ മാതൃക നിർമിക്കുന്നു
അങ്ങനെ കളിക്കുന്നു വീട്ടിലവൻ
തുടരുന്നു സ്കൂളിൽ പോകുന്ന വഴിനീളെയും
വട്ടത്തിൽ കുട കയ്യിൽ ചുറ്റിചോണ്ടും
കുണ്ടിലും കുഴിയിലും ചാടിച്ചാടി
ചെളിവെള്ളം മേലാകെ തെറിപ്പിചോണ്ടും
മഴക്കലമാഘോഷമാക്കിടുന്നു
മാവിലെ മാങ്ങകൾ ലക്ഷ്യമാക്കി
തുരുതുരെ കല്ലുകൾപായിച്ചവൻ
വീഴുന്ന മാങ്ങകൾ പെറുക്കിവീണ്ടും
മറ്റൊരു മാങ്ങയെ ലക്ഷ്യം വചു
പൊടുങ്ങനെ മിന്നുന്ന മിന്നലെയും
കുടുകുടെ കുടുങ്ങുന്ന മുഴക്കത്തെയും
ഉച്ചത്തിൽ ഊതുന്ന കാറ്റിനെയും
ഭയപ്പെട്ടു കമ്പിളി മാളമാക്കി
ഓടി ഒളിക്കുന്ന വികൃതിപയ്യൻ
വീണ്ടുമാ പയ്യൻ പുറത്തുച്ചാടി
പുതുമഴ ദേഹതുവീണനേരം
ഇത്രയും നാളുകൾ കഴിഞ്ഞെങ്കിലും
ആവേശമൊട്ടുമേ ചോരാത്തവൻ

No comments: