Monday, October 27, 2014

ഒരു വികൃതിപയ്യൻ

ഉറങ്ങിക്കിടക്കുന്നു എന്റെയുള്ളിൽ
വികൃതിപയ്യനാം മറ്റൊരുവൻ
മറുരൂപമാണവനെന്റെയെല്ലാ 
വിരുദ്ധ ചിന്തയും പുലർത്തിടുന്നു
മഴകൊണ്ട്‌ മുറ്റത്തെക്കോടുന്നവൻ
അമ്മയെ എപ്പോഴും കുഴപ്പിക്കുന്നു
ഒഴുകുന്ന വെള്ളത്തെ കെട്ടിനിർത്തി
അണക്കെട്ടിൻ മാതൃക നിർമിക്കുന്നു
അങ്ങനെ കളിക്കുന്നു വീട്ടിലവൻ
തുടരുന്നു സ്കൂളിൽ പോകുന്ന വഴിനീളെയും
വട്ടത്തിൽ കുട കയ്യിൽ ചുറ്റിചോണ്ടും
കുണ്ടിലും കുഴിയിലും ചാടിച്ചാടി
ചെളിവെള്ളം മേലാകെ തെറിപ്പിചോണ്ടും
മഴക്കലമാഘോഷമാക്കിടുന്നു
മാവിലെ മാങ്ങകൾ ലക്ഷ്യമാക്കി
തുരുതുരെ കല്ലുകൾപായിച്ചവൻ
വീഴുന്ന മാങ്ങകൾ പെറുക്കിവീണ്ടും
മറ്റൊരു മാങ്ങയെ ലക്ഷ്യം വചു
പൊടുങ്ങനെ മിന്നുന്ന മിന്നലെയും
കുടുകുടെ കുടുങ്ങുന്ന മുഴക്കത്തെയും
ഉച്ചത്തിൽ ഊതുന്ന കാറ്റിനെയും
ഭയപ്പെട്ടു കമ്പിളി മാളമാക്കി
ഓടി ഒളിക്കുന്ന വികൃതിപയ്യൻ
വീണ്ടുമാ പയ്യൻ പുറത്തുച്ചാടി
പുതുമഴ ദേഹതുവീണനേരം
ഇത്രയും നാളുകൾ കഴിഞ്ഞെങ്കിലും
ആവേശമൊട്ടുമേ ചോരാത്തവൻ

Wednesday, October 15, 2014

നാളെ

നിലയില്ല കയത്തിൽ ആഴ്ന്നാഴ്ന്ന്‌
പിടിവള്ളിയില്ലാതെ കയ്യിട്ടടിചു
മുങ്ങിത്താഴുന്നു ഭീതിയുടെ കയത്തിൽ
പ്രതീക്ഷയുടെ അവസാന വെട്ടവും മായുന്നു
പേടി മാത്രമാണ് ചുറ്റും
ഭാവിയെ കുറിച്ചുള്ള പേടി.
കണ്ണിലന്ധത കയരിപിടിച്ചു
കണ്ടില്ല ഇന്നിന്റെ ലോകം
നോട്ടമുറപ്പിച്ചത് ഒന്നിൽ മാത്രം
നാളെയുടെ പ്രതീക്ഷയിൽ മാത്രം
നാളെകൾ പുനര്ജനിച്ചു കൊണ്ടിരുന്നു
എണ്ണിയാൽ തീരാത്ത നാളെകൾ
ഇന്നും കാണുന്നു മറ്റൊരു നാളെ
ഓര്ക്കുന്നു ഭീതി കയറുന്നു കണ്ണിൽ
- അതികൂരിരുട്ടര്ന്ന ഭീതി
പടവെട്ടി പടവെട്ടി നല്ല നാളെക്കായി
വിജയമാതുമാത്രം അന്യമായി
ഓരോ ദിനവുമൊരൊ കുടുക്കായി
ബന്ധിച്ചിടുന്നു സകലവും
വർഷങ്ങൾ ഓരോന്ന് പടിയിറങ്ങുന്നു
അടിവച്ചു കയറുന്നു ഭീതി
കനക്കുന്നിരുട്ട് അണയുന്നുവെട്ടം
നിലതെറ്റി വഴിതെറ്റി വഴുതിവീഴുന്നു
ഏതോ പടുകുഴിയിലെത്തി നില്ക്കുന്നു
കൈകാല് ബന്ധിച്ച് ചലനമറ്റ്
തളര്ന്നവശനായി ഒരു ഞരക്കമായി
ഓജസറ്റ വെറും ശരീരം മാത്രമായി
കരുത്തനായി ഭീതി പൊരുതുന്നു ഉഗ്രം
ഒടിക്കുന്നസ്ഥികൾ വീണ്ടും 
ഒടുവിലൊരു തേങ്ങൽ പോലോമവശേഷിച്ചില്ല
ഒടുങ്ങിയാ ശരീരവും മനസും.
നിന്നാഞ്ഞെരക്കം 
അസ്തമിച്ചാ ജീവൻ
കയ്യൊഴിഞ്ഞത്മവാശരീരത്തെ
ഒറ്റയല്ലിന്നാത്മാവ് ഈ ലോകത്തിൽ
ഒരു പറ്റമാത്മക്കളുണ്ട്ത്തിനു കൂട്ടായി
ഭീതിയുടെ കയത്തിൽ മുങ്ങി ചത്തവർ
അനാഥരക്കിയ ആത്മാക്കൾ
സംഘം ചേർന്നവർ ഏറ്റുപാടുന്നു
ജീവിതം നാളെയല്ലിന്നെന്നു ഉച്ചത്തിൽ

Friday, September 19, 2014

ആശുപത്രി കിടക്ക

സുഖസൗകര്യപ്രദമാം കിടക്കയോരുക്കി എനമക്കൾ
പഞ്ചനക്ഷത്ര ആശുപത്രി കിടക്ക
എല്ലാ സജീകരണവും ഉണ്ടവിടെ
അത്യന്തതുനിക ഉപകരണങ്ങൾ
ഒന്ന് വിളിച്ചാൽ  ഓടിവരും
മാലാഖ പോലുള്ള നേഴ്സ്മാര്
ദിനവും വന്നന്വേഷിക്കും ഡോക്ടർമാർ
സുഖവിവരം, നേരും ചെറിയ പുഞ്ചിരിയും
പതുപതു പഞ്ഞിപോലെ കിടക്കയും
ഞാനും മാത്രമാകുമാ വലിയമുറിയിൽ
സർവ സജീകരണവും ഉണ്ടവിടെ
ഇല്ല എന പ്രീയപെട്ടവർ മാത്രം
ഏകാന്തത മാത്രമാനെനിക്ക് ചുറ്റും
ഒരുവാക്കുരിയടാൻ പോലുമാരുമില്ല
സങ്കടവും സന്തോഷവും ആശയും പ്രതീക്ഷയും
സ്വപ്നവും നിരാശയും ഇടകലർന്ന്
വാക്കുകൾ നിറഞ്ഞു തുളുമ്പി നില്ക്കുന്നു
പുറത്തേക്കു കുതിച്ചു പായാൻ വഴിതേടി
കാണുവതില്ല ആരെയും എന്ന്കൂടെ ഇരിക്കാൻ
ഈ ഭ്രാന്ത് പറച്ചിൽ കേൾക്കാൻ
എല്ലാം എപ്പോഴുമെന്നുളിൽ തന്നെ കുടുങ്ങി
തിങ്ങി കൂടി സമ്മർദം കൂട്ടുന്നു, പൊട്ടാറായി
കേൾക്കുവനാരുമില്ല ഈ പഞ്ചനക്ഷത്രതിൽ
സൗകര്യങ്ങൾ മാത്രം, മറ്റു സൗകര്യങ്ങൾ മാത്രം   

Wednesday, September 3, 2014

മഴവില്ല്

വാരിവിതറി ഏഴു നിറങ്ങളാകാശവീഥിയിൽ
കമാനകൃതിയിൽ ഒരു വലിയ കുടപോൽ
അന്തിവെയിലേറ്റ്‌ സൂര്യനെതിരയി
ഏവരെയുമാകർഷിച്ചു കൊതിപ്പിച്ചു മഴവില്ല്
നിന്നു അത്ഭുതംകൂറി മിഴി ചിമ്മാതെ
പുതിയതെന്തോ കണ്ട കുട്ടിയെപോലെ
ഓടി പറന്നെത്തി ഒരു പറ്റമോർമകൾ
താങ്ങി ഏടുത്തു ബാല്യത്തിൽ വച്ചു
നിറങ്ങൾ നിറഞ്ഞാടിയ ബാല്യസ്മരണകൾ
വിരിയിച്ചു മഴവില്ലുപോൽ വളഞ്ഞു, നിറങ്ങൾ
നിറഞ്ഞൊരു പുഞ്ചിരി ചുണ്ടിൽ
തണുപ്പിച്ചാ ഓർമ്മകൾ മനവും, ഒരു
മഴ പെയിത് മാറിയ പോലെ 
ഇന്നും മിഴിവോടെ തെളിഞ്ഞങ്ങു നിൽപ്പു
ആദ്യമായി മഴവില്ല് കണ്ടതാമാദിനം
അമ്മയുടെ ചുണ്ടുവിരലിനറ്റത്തിലൂടെ
ഒരു വിസ്മയം കൂടി കണ്ടതാമാദിനം
ഉറക്കെചിരിച്ചത്തും
കൈകൊട്ടിയാര്ത്തതും
തുള്ളിച്ചടിയതും
ഓടിനടന്നതും
ഇന്നും മിഴിവോടെ നില്ക്കുന്നു കണ്മുന്നിൽ
പിന്നെയാതുമാഞ്ഞപ്പോൾ വീണ്ടുംകാണുവാൻ
ശാട്യം പിടിച്ചതും
വിതുമ്പി കരഞ്ഞതും
ഒരു കഥയില ദുഖം മറഞ്ഞതും
അമ്മതാൻ മടിയിൽ ചാഞ്ഞുറങ്ങിയതും
ഇന്നും മിഴിവോടെ നിൽക്കുന്നിതെൻ മുന്നിൽ
കോട്ടവും തട്ടാതെ മോഷ്ടിക്കപെടാതെ ..
ഒട്ടു നേരം കഴിഞ്ഞില്ല മാഞ്ഞുതുടങ്ങി
വർണങ്ങൾ ചിന്നിച്ചിതറി തെറിക്കുന്നു
അനന്തനീലിമയിലലിഞ്ഞു ചേരുന്നു
ഓർമകലുമതിനൊപ്പം ഒഴുകി മറയുന്നു
എവിടെ പോയി മറഞ്ഞാവർണങ്ങൾ പെട്ടന്ന്
എവിടെ പോയാ ഓർമകൾ വേഗം
ഇത്ര അസ്ഥിരമാണാനിറങ്ങൾ
പെട്ടന്ന് മറഞ്ഞിടുന്നു ജീവിതത്തിൽ നിന്നും
മനം കവർന്ന കാഴ്ചയേകിയ മഴവില്ല് മാഞ്ഞു
നിമിഷാർത്ഥം കൊണ്ട് ബാല്യം തന്ന ഓർമകൾ മാഞ്ഞു
ഒരു പുഞ്ചിരി മാത്രമിപ്പോഴും നിൽപ്പു
നഷ്ടങ്ങൾ ഓർമിപ്പിക്കുന്ന പുഞ്ചിരി
 

Thursday, May 29, 2014

നഷ്ടബോധം

കാണുവാനഗ്രഹമേറെയുടെന്നുള്ളിൽ
ഒരു വട്ടമെങ്കിലും എൻ പ്രിയനേ
എന്തുഞാൻ ചെയ്യ്ണം എവിടെ ഞാൻ പോകേന്നം
പ്രിയനേ നിൻ മുഖം ഒന്നുകാണാൻ
അകന്നുപോയ് ഏറെ ഞാൻ നിന്നിൽ നിന്നും
നിൻ സ്നേഹമെന്തെന്നറിഞ്ഞില്ല ഞാൻ
എങ്ങും കാണുവാൻ സാധിചില്ലാമോദം
പ്രിയനേ നിന്നിൽ ഞാൻ കണ്ടപോലെ
ഉഴറി നടന്നന്ധകാര വീഥിയിൽ
എൻ വഴി ഏതെന്നറിയാത്ത ഞാൻ.
ഒരു  നുള്ള് സ്നേഹാം പോലുമെവിടെയും - കണ്ടില്ല
പ്രിയനേ നീയന്നു നൽകിയപൊൽ
ഒരു നറു  വെട്ടമായി അണയണെ നീ വീണ്ടും
ചേർക്കണേ എന്നെ നിന്നിലേക്ക്‌
വേഗം നിന്കര ലാളനത്തിൽ ചേരുവാൻ
തുടിക്കുന്നിതെൻ മനം അധികമായി.
നിന് മാറിൽ തലചയ്ചുറങ്ങെണമെന്നും
നിന് കൂടെ നിന് പ്രിയ ദാസിയയ് ഞാൻ.
നിന്നിൽ അലിയണം ഒന്നായ് തീരണം
ഇന്നെൻ ലക്ഷ്യമതുമാത്രം

Wednesday, January 29, 2014

വിഷകന്യക: എസ്‌. കെ. പോറ്റകാട് - ഒരു ആസ്വാദനം

ഒരു ട്രെയിന്‍ യാത്രയിലാണ് ഞാന്‍ ഈ പുസ്തകം വാങ്ങിച്ചത്. വിഷകന്യക എസ്‌. കെ. പോറ്റകാട് എന്നൊക്കെ കേട്ടപോള്‍ കഥ നല്ലതയിരിക്കും എന്ന വിചാരം പെട്ടന്ന് മനസ്സില്‍ ഉദിച്ചു. അതുതന്നെയായിരുന്നു ഈ പുസ്തകം വാങ്ങുവാനുള്ള കാരണവും. ഇതു വാങ്ങുന്ന സമയത്ത് ഇതിലെ പ്രതിപാദ്യത്തെ പറ്റി യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതു ആദ്യമായിട്ട് അറിയുന്നത് നോവലിസ്റ്റ് പുസ്തകത്തിന്റെ ആദ്യ പതിപ്പിന് എഴുതിയതു എന്നു പറഞ്ഞു കൊടുത്തിരിക്കുന്ന മുഖവുര വയിച്ചപോഴാണ്.

കുടിയേറ്റ കര്‍ഷകരുടെ കഥ. ഇതുവരെയുള്ള വായനയില്‍ കുടിയേറ്റ കര്‍ഷകരുടെ ജീവിത കഥ പ്രതിപാദ്യമായ ഒരു പുസ്തകം പോലുമില്ല. മാത്രമല്ല ഒരു കുടിയേറ്റ കര്‍ഷക പ്രദേശത്ത് താമസിക്കുന്ന എനിക്ക് ഈ പുസ്തകം സ്വന്തം നാടിന്‍റെ കഥയായിരുന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ ഇതേ അഭിപ്രായം വീണ്ടും പറയാമോ എന്നു ശങ്കിച്ചുപോകുന്നു. എനിക്ക് തോന്നുന്നത് ഈ പുസ്തകത്തിലെ വിവരണം ആദ്യ മലയോര കുടിയേറ്റങ്ങളെ പറ്റിയും അവരുടെ യാതനകളെ പറ്റിയും അവര്‍ അനുഭവിച്ച ചൂഷനങ്ങളെ പറ്റിയും  ഒരു അവ്യക്തതമായ ചിത്രമേ നല്‍കുന്നുള്ളൂ എന്നാണ്. മറശീലയില്‍ കൂടി അവ്യക്തമായി പിന്നില്‍ നില്‍ക്കുന്ന ശില്പത്തെ കാണുന്നത് പോലെയുള്ള ഒരു മങ്ങിയ കാഴ്ച. അത്രയ്ക്കും ചെറുതായി പോയി ആ ജീവിത കുറിപ്പുകള്‍. മലമ്പനിയിലേക്കും കാട്ടു പന്നിയിലേക്കും മാത്രം ഒതുങ്ങി പോയോ ആ യാതനകള്‍ എന്നു  തോന്നിപോകുന്നു.

നോവല്‍ എന്ന രീതിയില്‍ നോക്കുമ്പോള്‍, വര്‍ണനകള്‍ക്ക് അത്ര മാത്രം പ്രാധാന്യം കൊടുക്കാത്തതിനാല്‍ മനുഷ്യ ഗന്ധം ഏല്‍ക്കാത്ത മണ്ണിനെ പറ്റിയുള്ള ഭാവനകള്‍ക്ക് ഒരു അപൂര്‍ണത തോന്നുന്നു. ഇടയ്ക്കിടയ്ക്ക് നിരതെറ്റി കയറി വരുന്ന കഥാപാത്രങ്ങളെ അവരവരുടെ നിരയിലേക്ക് ഇറക്കി നിര്‍ത്താന്‍ പലവട്ടം പേജുകള്‍ പിന്നിലേക്ക്‌ മറിക്കേണ്ടിവന്നു. (കുറച്ചു എന്റെ ഓര്‍മയുടെ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പോലും). കാലത്തിന്റെ ഒപ്പം കഥ മെനഞ്ഞു കയറാനുള്ള എന്റെ ശ്രമം പരാജയപെട്ടുകൊണ്ടിരുന്നു. ചിലപ്പോള്‍ ശര വേഗത്തില്‍ പോകുന്ന കാലത്തിന്റെ കണക്കുകള്‍ ചിലപ്പോള്‍ വളരെ ഇഴഞ്ഞു പോക്കൊണ്ടിരുന്നു. അതിനെ പറ്റി വ്യക്തമായ സൂചനകള്‍ ഇല്ലാതെ വന്നപ്പോള്‍ കഥാപാത്രത്തെ പെട്ടന്ന് മുന്നോട്ടു പായിച്ചു കാലത്തിനൊത്ത പ്രായവും ചുറ്റുപാടും ഭാവനയില്‍ ഉള്ള്കൊള്ള്വാന്‍ ചെറുതായെങ്കിലും ശ്രമാപെടെണ്ടി വന്നിരുന്നു.


ഇങ്ങനെ കുറച്ചു പ്രശങ്ങള്‍ ഞാന്‍ വായിച്ചപോള്‍ എനിക്ക് തോന്നി എന്നുള്ളത് സത്യം തന്നെ. എന്നിരുന്നാലും വായിച്ചിരിക്കേണ്ട ഒരു നോവല്‍ ആണിത്. ഇതിനെ ശ്രദ്ധേയമാക്കുന്നത് പുതുമയുള്ള പശ്ചാത്തലം ആണ്‌. ഇതു ഒരു വ്യക്തിയുടെ കഥയല്ല, ഒരു പ്രദേശത്തിന്റെതും അല്ല. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ബദ്ധപ്പെടുന്ന ഒരു സമൂഹത്തിന്റെ കഥ. ഉപജീവനത്തിനായി കാറ്റ് മൃഗങ്ങളെയും അതിലും ഭീകരരായ കുടില തന്ത്രജ്ഞര്‍ ആയ നാട്ടു ജന്മിമാരുടെയും കൂസാതെ ഇടനിലക്കാരുടെ പൊള്ളയായ വാക്കില്‍ വിശ്വസമാര്‍പ്പിച്ചു പൊന്ന് വിളയിക്കാന്‍ മല വെട്ടിത്തെളിച്ച് കയറി മണ്ണില്‍ പണിയെടുക്കുന്ന ഒരു  സമൂഹത്തിന്റെ കഥ. സമൂഹം കൊള്ളരുതയിമയിലേക്കും അവിടെനിന്നു വറുതിയിലെക്കും വഴുതി പോകുന്നതിന്റെ കഥ. മനുഷ്യ ജീവനും ആരോഗ്യവും കവര്‍ന്നെടുക്കുന്ന മലഞ്ചരിവെന്ന വിശകന്യകയുടെ കഥ.

Friday, January 3, 2014

പുതുവര്‍ഷം

തന്നച്ചുതണ്ടില്‍ തിരിയുന്നു ഭൂമി
മറ്റിവിരിയിക്കുന്നിരുളും വെളിച്ചവും
എന്നീ കറക്കം തുടങ്ങി നീ ദേവി
ആദ്യം വിരിയിച്ചതിരുളോ വെളിച്ചമോ
രഹസ്യമാസത്യമിന്നെല്ല മനുജനും
വളര്‍ന്നില്ലിന്നവനതു ഗ്രഹിച്ചീടുവാന്‍
ശ്രമമാധികമനത് ഗ്രഹിച്ചീടുവാന്‍
നിന്നുത്പതിതന്‍ വൃത്താന്തത്തിനായ്‌
അല്ലയോ ദേവി അറിഞ്ഞില്ലയോവാര്‍ത്ത
ബന്ധിച്ചവര്‍ നിനെയോരുപകരണതിലായ്
പന്ത്രണ്ടക്കങ്ങളില്‍ ചുറ്റിതിരിയുമത്തില്‍
മണിപന്ത്രണ്ടില്‍ നിന്‍ യാത്ര തുടങ്ങുമെന്ന്
ഋതുഭേദ വിരുന്നിനെ പഠിച്ചവരിന്നുനിന്‍
യാത്ര ദൈര്‍ഘ്യവും മനസിലാക്കിടുന്നു
മുന്നുറ്റിയാരുപതന്‍ഞ്ചു ദിനത്തിന്റെയാകഥ
ഇന്നു പകല്‍പോല്‍ വെളിച്ചതിലായ്
പേരു വിളിക്കാതെ തിരിച്ചറിയാത്തവര്‍
ഇട്ടു വര്‍ഷമെന്ന് നിന്‍ യാത്രാകാലത്തിനു
കീറി മുറിച്ചവര്‍ നിന്‍ യാത്രാകാലത്തെ
വീണ്ടുമൊരു പന്ത്രണ്ടിന്‍ അളവ് കോലിലായ്
പേരുകള്‍ പലതും ജനിച്ചു വീണവിടെ
ജനുവരി തുടങ്ങി ഡിസംബര്‍ വരെയും
ബന്ധിച്ചിടുന്നു നിന്നെയവര്‍ വീണ്ടും
ജനുവരിയിലായ്നിന്‍ യാത്ര തുടങ്ങുമെന്ന്
അതിനെ പുതുവത്സരമെന്നു ഘോഷിക്കുന്നെവരും
മണിപന്ത്രണ്ടടിക്കുവാന്‍ കാത്തിരിക്കയായ്‌ പിന്നെ
തിന്നും കുടിച്ചുമതിനെ എതിരേല്ക്കുവാന്‍
മദ്യവും പുകയും വെടിയുമതിനകമ്പടി
നൃത്തവും പാട്ടും മേമ്പൊടിയായ് കൊഴുപ്പിനായ്
കോടികള്‍ മറിയുന്ന കച്ചവടമാക്കിയത്
വികലമാക്കുന്നവര്‍ നിന്‍ യാത്രരംഭത്തെ
യാത്രരംഭമെന്നു വിളിക്കുവാന്‍ മടിയ്നി-
ക്കതു നിന്‍ സ്വകാര്യ രഹസ്യമല്ലോ ഇന്നും
എണ്ണുവാന്‍ പഠിച്ചവര്‍ എണ്ണി വര്‍ഷങ്ങള്‍
പ്രശ്നമുത്ഭാവിച്ചു നിന്‍ ഉത്പത്തിയെചോല്ലി
നേരേഎണ്ണിയവരൊരു വശത്തേക്ക്
തിരിചെണ്ണിയവര്‍ മറുവശത്തേക്കും
പേരിടാന്‍ മിടുക്കരവരിട്ടു പേരുകള്‍
ഏ. ഡി.-യും ബീ. സി-യും ജനിച്ചു പരിഹാരമായി
ഇന്നും നിര്‍ണയം സാധ്യമായിട്ടില്ല
ഏ. ഡി.-യും ബീ. സി-യും എന്നുവരെയെന്നു
അറിയതതെന്തേ എന്‍ സോദരങ്ങളെ
പുതുവര്‍ഷമെന്നത് വെറും കച്ചവട സൃഷ്ടി
ലാഭ കൊതിയുടെയൊരുമുഖമാണത്
ഊറ്റി കുടിക്കുമത്‌നിന്‍ പണവും സമയവും